മദ്യ നയവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ED അറസ്റ്റ് ചെയ്തതോടെ ഉയരുന്ന ഒരു ചോദ്യമാണ് കേരള മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ അറസ്റ്റ് ചെയ്യുമോ എന്നത്.
സ്വർണ്ണം ഡോളർ കടത്ത്, ലൈഫ് മിഷൻ തുടങ്ങി അഴിമതി ഏറ്റവും ഒടുവിൽ മാസപ്പടി വിവാദം വരെ നിരവധി സംഭവങ്ങളിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അനവധി ആരോപണം ഉണ്ടായി. സ്വപ്ന സുരേഷ് പല വെളിപ്പെടുത്തലുകളും നടത്തി.
ചിലതിൽ ED അടക്കം വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഒന്നിൽ പോലും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുവാൻ പോലും കേന്ദ്ര ഏജൻസികൾ തയ്യാറായിട്ടില്ല.
കെജ്രിവാളിൻ്റെ അറസ്റ്റിൽ ശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് എതിർപ്പ് രേഖപ്പെടുത്തിയത്. കേരള മുഖ്യമന്ത്രിയെ ED അറസ്റ്റ് ചെയ്താൽ അതിനെ താൻ എതിർക്കില്ല എന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

പിണറായിയെ ചോദ്യം ചെയ്യുവാൻ തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയ സതീശൻ
കൊടകര കള്ളപ്പണ കേസിൽ കെ. സുരേന്ദ്രനെയും മകനേയും പ്രതിയാക്കാതെ സഹായിച്ചത് പിണറായിയാണെന്ന് സതീശൻ ആരോപിച്ചു.
കേരളത്തിൽ സി.പി.എം – ബി.ജെ.പി അന്തർധാര ശക്തമാണ് എന്ന് സതീശൻ ആരോപിച്ചു.
അദ്ദേഹത്തിൻ്റെ ആരോപണങ്ങളോട് ചേർത്ത് വായിക്കും വിധത്തിലാണ് ചില കേസുകളിലെ അന്വേഷണം നീങ്ങുന്നത്.
ലാവ്ലിൻ കേസ് അനന്തമായി നീണ്ടു പോകുന്നതും കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസിൽ മുതിർന്ന സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിലും ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരള മുഖ്യമന്ത്രി പിന്നറായി വിജയനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുവാനോ അറസ്റ്റ് ചെയ്യുവാനോ മുതിരില്ല.
സതീഷ് കരീപ്പാടത്ത്