അങ്കമാലി: ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിലാണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നത്. 40കാരിയായ ലിജിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികത്സിയിലുള്ള അമ്മയ്ക്ക് കൂട്ടിരിക്കുകയായിരുന്നു ലിജി. ആശുപത്രിയിലെ നാലാം നിലയിലാണ് സംഭവം നടക്കുന്നത്.
കൊലപാതകത്തിലേക്ക് നയിച്ചതിന് കാരണമെന്ത് എന്നതിൽ വ്യക്തതയില്ല. ലിജിയുടെ മുൻ സുഹൃത്താണ് പ്രതിയായ മഹേഷ്. ലിജിയെ കാണാനായിട്ടാണ് മഹേഷ് ആശുപത്രിയിൽ എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ ആശുപത്രിയിൽ വെച്ച് വാക്കേറ്റവും വഴക്കുമുണ്ടായി. തുടർന്ന് മഹേഷ് കൈയ്യിൽ കരുതി കത്തിയെടുത്ത ലിജിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നിരവധിത്തവണയാണ് മഹേഷ് ലിജി കുത്തിയത്. ആക്രമണത്തിൽ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു ദൃസാക്ഷികൾ പറഞ്ഞു. ആശുപത്രിയിലെ നാലാം നിലയിലാണ് ക്രൂര കൊലപാതകമുണ്ടായത്.
ലിജിയുടെ നിലവിളി കേട്ട് ആശുപത്രി ജീവനക്കാരും മറ്റുള്ളവരും പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും മഹേഷ് അവർക്ക് നേരെ കത്തിവീശുകയായിരുന്നു. സുരക്ഷ ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.