ഭോപ്പാൽ: ഭോപ്പാലിൽ മലയാളി നഴ്സിനെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ. എറണാകുളം സ്വദേശിമനി മായയുടെ മരണത്തിലാണ് കാമുകൻ ഉത്തർപ്രദേശ് സ്വദേശി ദീപക് കത്തിയാർ കുറ്റം സമ്മതിച്ചത്. പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ യുവതി തയ്യാറാകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO, ബ്ലാക്ക് മാജിക്; ഭയാനകവും വിചിത്രവുമായ ‘അശ്ലീലം’, നടക്കുന്നത് നാണിപ്പിക്കുന്ന വൃത്തികേടുകൾ | Watch Video 👇
മായയുമായി പ്രതിക്ക് നാലു വർഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വർഷം ഏപ്രിലിൽ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മായയെ ഒഴിവാക്കാൻ പല തവണ ദീപക് ശ്രമിച്ചെങ്കിലും യുവതി അതിന് തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടിൽ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് മണിക്കൂർ വീട്ടിൽ സൂക്ഷിച്ച ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചത്.
നാല് മണിക്കൂറിന് ശേഷം മൃതദേഹം ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയിൽ വിവരം പറഞ്ഞത്. എന്നാൽ കഴുത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ദീപക് നാടുവിടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.